ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിയിലേക്കു മാർച്ച് നടത്തിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, സമാജ്വാദി പാർട്ടി അധ്യക്ഷൻ ഖിലേഷ് യാദവ് അടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത് മൂന്നു മണിക്കൂറിനുശേഷം ഇന്നലെ രാത്രി 9.40 ഓടെയാണു വിട്ടയച്ചത്. നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നാണു സൂചന.
രാഹുൽ ഗാന്ധിയെ ഛത്രസാൽ സ്റ്റേഡിയത്തിലേക്കാണു പോലീസ് ബലമായി കൊണ്ടുപോയത്. ഇവിടേക്കും കോൺഗ്രസ് പ്രവർത്തകർ കൂട്ടമായെത്തി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം തുടരുമെന്നും വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കസ്റ്റഡിയിലെടുത്തശേഷം പ്രിയങ്ക ഗാന്ധിയെയും ചില നേതാക്കളെയും എത്തിച്ച മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ രാത്രി ഒന്പതോടെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയഗാന്ധി എത്തിയിരുന്നു.